Saturday, March 05, 2016

Dr.K.Paramesvaran M! Dept of Medicine Kottayam 1963


                                             Dr.K.Paramesvaran our Medicine Professor

KR Nair 
The information regarding Dr K Parameswaran gathered by me so far goes like this: He had a series of postings during his Govt Service after his MRCP. Trivandrum MC 1952- to Dec 1962->

 Kottayam MC: Dec 1962- 1968-> Trivandrum MC: 1968- 1970->
 Calicut Medical College as HOD Medicine 1970-1972-
 Again Trivandrum Medical College -> 1972-1975-
 Retired- then worked in some Private Hospitals ( Kollam Sankar's Hospital) and then PSG Med Coll Coimbatore

Friday, September 25, 2015

ക്ലിനിക്കല്‍ ഗുരു.

എന്റെ(മകന്റെയും) ക്ലിനിക്കല്‍ ഗുരു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കാര്ഡിളജിസ്റ്റ്
കോത്തല സ്വദേശി
ആദ്യജോലി വാങ്ങിത്തന്ന ശ്രേഷ്ഠഗുരു
പ്രണാമം

Saturday, August 08, 2015

എന്റെ ഗുരുനാഥന്‍



എന്റെ ഗുരുനാഥന്‍
===================
ശ്രേഷ്ഠരായ നിരവധി മെഡിക്കല്‍ അധ്യാപകരുടെ വന്‍ നിരയുണ്ട് കേരളത്തില്‍ .എന്നാല്‍ ഒന്നിലധികം മെഡിക്കല്(നോണ്‍ ക്ലിനിക്കല്‍)വിഷയങ്ങള്‍ ഒന്നിലധികം ബാച്ചുകളെ പരിശീലിപ്പിച്ച ഒരു മെഡിക്കല്‍ ഗുരു മാത്രമേ ഉള്ളു കേരളത്തില്‍ .ഡോ.എം ബലരാമന്‍ നായര്‍ എന്ന പതോളജിസ്റ്റ്‌ .
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് .
പ്രമുഖ പതോള ജിസ്റ്റും പ്രിന്സിനപ്പലുമായിരുന്ന എം.തന്കവേല് സാറിന്റെ അരുമ ശിഷ്യന്‍ .അദ്ദേഹത്തിന്റെ ചിത്രം ഇപ്പോഴും മേശപ്പുറത്ത് വച്ച് ആദരിച്ചിരുന്ന അധ്യാപകശ്രേഷ്ടന്‍ .
ഞങ്ങള്‍ കോട്ടയം 1962 ബാച്ച് 1961 ബാച്ച് വിദ്യാര്ത്തികളുടെ പാതോളജി അദ്ധ്യാപകന്‍ -വകുപ്പുമെധാവി. ഫോറനസിക്ക് വിഭാഗത്തില്‍ അധ്യാപകര്‍ ഇല്ലാത്തിരുന്നതിനാല്‍ ആ വിഷയവും പഠിപ്പിച്ച ശ്രേഷ്ഠഗുരു.
രണ്ടു വിഷയങ്ങളിലും കൂടിയ മാര്ക്ക് വാങ്ങാന്‍ കഴിഞ്ഞു .ഒരു പക്ഷെ നോന്‍ ക്ലിനിക്കല്‍ വിഷയം സ്വീകരിച്ചിരുന്നുവെങ്കില്‍ ഫോറന്സിക്(Forensic) അദ്ധ്യാപകന്‍ ആയി തീരുമായിരുന്നു ഞാനും .
എന്റെ സീനിയര്‍ ശിവശങ്കര പിള്ളയും ജൂനിയര്‍ രാധാകൃഷ്ണ
നും ഫോറന്സിനക് വിഷയം എടുത്ത് വകുപ്പ് മേധാവികളും പിന്നെ പ്രിന്സിഷപ്പല്‍ മാറും ഡി.എം ഈ(DME) യും മറ്റുമായി .
ബലരാമന്‍ നായര്‍ സാറിന്റെ ഫോറന്സിക്-ലീഗല്‍ മെഡിസിന്‍ ക്ലാസ്സുകള്‍ അവരെ സ്വാധീനിച്ചിരിക്കണം.
സാര്‍ പിന്നീട് പ്രിന്സിുപ്പല്‍ ആയി.റിട്ടയര്‍ ചെയ്ത ശേഷം കോയമ്പത്തൂരില്‍ പി.എസു .ജി(PSG) യില്‍ ഗുരു തന്കവേലു
സാറിനൊപ്പം അധ്യാപകര്‍ ആയി.അക്കാലത്ത് മകനു അഡമിഷന്‍ ആയി ഇരുവരെയും കണ്ടിരുന്നു. അയാള്ക്ക് ‌ മെരിറ്റില്‍ കോട്ടയത്ത് തന്നെ അഡ്മിഷന്‍ കിട്ടിയതിനാല്‍ എന്റെ ആ ഗുരുക്കളുടെ ശിഷ്യനാകാന്‍ ഭാഗ്യം കിട്ടിയില്ല.
പിന്നീടു സാര്‍ ഡോക്ടെര്‍സ് ക്ലിനിക്കല്‍ ലാബ് പാതോളജി വിഭാഗം മേധാവിയായി .സാര്‍ ഒപ്പ് വച്ചു അയച്ച നിരവധി പാതോളജി റിപ്പോര്ട്ടു കള്‍ രോഗനിര്ന്നയത്ത്തില്‍ സഹായിച്ചു പോന്നു.
പന്തളം അര്ച്ചന ഹോസ്പിറ്റലില്‍ ജോലി ചെയുന്ന തൊണ്ണൂറുകളില്‍
ഫ്രീ രാഡിക്കലുകളെ(Free Radicle) കുറിച്ചുള്ള വാര്ത്ത്കള്‍ വന്നു തുടങ്ങി.അവയ്ക്കെതിരായി ആന്റി ഒക്സിടന്റുകള്‍(Anti-Oxidents) ചെയ്യുന്ന പ്രവര്ത്തനവും .ഈ വിഷയത്തില്‍ മലയാളികളെ ബോധവല്ക്ക്രിക്കുന്ന ആദ്യ ലേഖനം ("ശരീരത്തിലെ ഭീകരപ്രവര്ത്തകര്‍" -കേരളകൗമുദി ലീഡര്‍ പേജ് ലേഖനം )
എഴുതുന്ന സമയം ഇന്റര്നെ്റ്റ് ലഭ്യമായിരുന്നില്ല .അത്യാവശ്യം ചില വിവരങ്ങള്‍ സാര്‍ ശേഖരിച്ചു തന്നു .ഇന്നും ആ വിഷയത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട അപൂര്വ്വ ലേഖനം അങ്ങനെ പിറവി എടുത്തു .
ആദ്യ കാല നോണ്‍ ക്ലിനിക്കല്‍ ഗുരുക്കള്‍ മിക്കവാറും സ്മരണ മാത്രമായി .
അനാട്ടമി യിലെ മഹന്തി (കട്ടാക്ക് )
പ്രേവന്റീവ് മെഡിസിനിലെ ഐസ്സക ജോസഫ്(Velloor)
എന്നിവര്‍ അന്നേ വയോധികര്‍ .നേരത്തെ മണ്മറഞ്ഞു .
ഫിസിയോളജി പ്രോഫസ്സര്‍ കം പ്രിന്സി പ്പല്‍ സി.എം .ഫ്രാന്സ്സിസ് ഏതാനും വര്ഷം മുമ്പ് അന്തരിച്ചു .രസികനായിരുന്ന ജയരാമപ ണിക്കര്‍(ബാക്ടീരിയോലജി ) സാറും അന്തരിച്ചു .ഈ വര്ഷം ഫാര്മക്കോളജി (Pharmacolohy)വിഭാഗം കല്യാണി എന്ന തമ്പുരാട്ടിയും .
അധ്യാപനം തപസ്യ ആക്കിയിരുന്ന ബയോ കെമിസട്രിയിലെ യജ്ഞ നാരായണ അയ്യര്‍ ഒരു പക്ഷെ ഉണ്ടായിരിക്കാം .പി.എസ് ജിയില്‍ ബലരാമന്‍ നായര്‍ സാറിനൊപ്പം സാറും ഉണ്ടായിരുന്നു .കണ്ടിരുന്നു .
ഒരു പക്ഷെ അക്കൂട്ടത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഏക ഗുരു ബലരാമന്‍ സാര്‍ ആയിരിക്കാം
സാറിനു ഈ വിനീത ശിഷ്യന്റെ പ്രണാമം
ആയുരാരോഗ്യ സൌഖ്യം നേരുന്നു
ഈ പ്രായത്തില്‍ ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങി
ഞങ്ങള്‍ ശിഷ്യരെ അങ്ങ് ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു
ആദരപൂര്വ്വം
ശിഷ്യന്‍
കെ.ഏ.ശങ്കരപിള്ള (1962 Kottayam ബാച്ച്)

Friday, October 12, 2012

അര നൂറ്റാണ്ടിനു ശേഷം ഒരൊത്തുചേരൽ


അര നൂറ്റാണ്ടിനു ശേഷം ഒരൊത്തുചേരൽ ഡോ.കാനം ശങ്കരപ്പിള്ള,പൊൻകുന്നം ഒരു വർഷം നീണ്ടു നിൽക്കുന്നകനകജൂബിലി ആഘോഷിച്ചുവരുന്ന കോട്ടയം മെഡിക്കൽ കോളേജിന്റെ,കേരളത്തിലെ മൂന്നാമത്തെ മെഡിക്കൽ കോളേജിന്റെ ആദ്യ ബാച്ച് എന്നവകാശപ്പെടുന്ന മൂന്നു കൂട്ടരുണ്ട്.കോട്ടയം മെഡിക്കൾ പഠിച്ച് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ(ഡി.എം.ഈ) ആയി റിട്ടയർ ചെയ്ത് മട്ടാഞ്ചേരിയിലെ ഡോ.ശിവശങ്കരപ്പിള്ള, പൊൻ കുന്നത്തെ ശാന്തി ഹോസ്പിറ്റൽ ഉടമ ഡോ.പി.എൻ.ശാന്തകുമരി എന്നിവരടങ്ങിയ 1961 ഒന്നാം ബാച്ച് ആദ്യ ഒന്നരവർഷത്തെ ഒന്നാം എം.ബി.ബി.എസ്സ് പഠിച്ചത് തിരുവനന്തപുരത്തായിരുന്നു.1962 ലെ ഞങ്ങളുടെ രണ്ടാം ബാച്ചാകട്ടെ ആദ്യ ആറുമാസം തിരുവനന്തപുരത്തു പഠിച്ച ശേഷമാണ് കോട്ടയത്തു പഠനത്തിനെത്തിയത്. മെഡിക്കൽ കോളേജിലെ ആദ്യ മുസ്ലിം വനിത പ്രിൻസിപ്പലായി തീർന്ന ഷെറീഫാ ബീവി, പ്രവന്റീവ് മെഡിസിനിലെ ഇന്ദിര ദേവി എന്നിവരടങ്ങിയ 1963 ലെ മൂന്നാം ബാച്ചിനാണ് ആദ്യം മുതൽതന്നെ ആർപ്പൂക്കരയിൽ പഠിച്ചു തുടങ്ങാനായത്.മൂന്നു കൂട്ടർക്കും ആദ്യത്തേത് എന്നവകാശപ്പെടാൻ തീർച്ചയായും കാരണമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലാദ്യം പഠനം തുടങ്ങിയ 50 പേരിൽ ഏഴുപേർ,ആലുവായിലെ അബ്ദുൾ റഹ്മാൻ,കൊച്ചിയിലെ രവീന്ദ്രൻ,കോട്ടയത്തെ പി.എസ്സ്.രാമചന്ദ്രൻ,പന്തളത്തെ ചെല്ലപ്പൻ( പേരിനു മുമ്പും പിമ്പും എം.എസ്.എന്നു വയ്കാൻ സാധിച്ച ജനകീയ ഡോക്ടർ).കോട്ടയത്തെ കെ.സി.ജോസഫ്,ആലുവായിലെ മാത്യൂ ഔസേഫ് കോലഞ്ചേരിയിലെ എപ്പോഴും ചിരിച്ചിരുന്ന ഭാസ്കരൻ എന്നിവർ പലപ്പോഴായി ഈ ലോകം വിട്ടുപോയി.തൊടുപുഴയിലെ ചന്ദ്രശേഖരൻ,കാലടിയിലെ കുട്ടൻ മേനോൻ എന്നിവരെ കുറിച്ചു യാതൊരു വിവരവും ഇല്ല.ബാച്ചിലെ ഏറ്റവും പ്രായം ചെന്ന പൊൻ കുന്നംകാരൻ വി.ജെ.ആണ്ടണി കൊടുങ്ങൂരിൽ(വാഴൂർ) ഉഷസ് ക്ലിനിക് നടത്തുന്നു. അമേരിക്കാ,ഇംഗ്ലണ്ട്,ആസ്ത്രേലിയാ,ന്യൂസിലാൻഡ് എന്നീ വിദേശരാജ്യങ്ങളിലും കേരളത്തിലുമായി ചികിൽസാരംഗത്തു പ്രവർത്തിക്കുന്ന 40 പേരിൽ ഇരുപതുപേർ,അവരിൽ നല്ല പങ്കും കുടുംബസമേതം ഇക്കഴിഞ്ഞ സെപ്തമ്പർ 22നു കോട്ടയം വിൻസർ കാസ്സിലിലെ ഹെറിറ്റേജ് വില്ലേജിലെ എടൂകെട്ടിൽ ഒത്തു ചേർന്നുഅദ്ദ്യാപക ശ്രേഷ്ഠരിൽ നല്ല പങ്കും ഇഹലോകവാസം വെടിഞ്ഞിരുന്നു.എന്നാൽ കേരളത്തിലെ ആദ്യത്തെ കാർഡിയ്യോളജിസ്റ്റ് ഡോ.ജോർജ് ജേക്കബ് അനഅനസ്ത്യീഷ്യോളജിസ്റ്റ് ഡോ.മേരി ജോർജുമായും ലോകപ്രശസ്ത പാങ്ക്രിയാറ്റിക് സർജൻ ഡോ.മാത്യൂ വർഗീസ് ഭാരാസമേതവും തിരുവനന്തപുരം ,കോട്ടയം എന്നീ മെഡിക്കൽകോളേജുകളിലെ ആദ്യ ബാച്ചുകളെ പഠിപ്പിക്കാൻ ഭാഗ്യം കിട്ടിയ ഡോ.കെ.പി.ജോർജ് എന്നിവർ കൂട്ടായ്മയിൽ പങ്കെടുത്തു. മയക്കൽ വിദഗ്ദൻ തോമസ് മാത്യൂ എന്നിവർക്കു വന്നു ചേരാൻ സാധിച്ചില്ല.അടുത്ത വർഷം സെപ്തംബറിൽ മട്ടാഞ്ചേരിയിലും കപ്പലിലും ആയി കൂടുന്ന അടുത്ത സംഗമത്തിനവർ വരുമെന്നുറപ്പു നൽകി. തൃശ്ശൂരിലെ ഡോ.വി.പി.പൈലി,കാലിക്കട്ടിലെ ഡോ.പി.കെ.ശേഖരൻ,കോട്ടയത്തെ ഡോ.കെ.കെ.പ്രഭാകരൻ,തിരുവല്ലയിലെ ഡോ.പി.സി.ചെറിയാൻ,പൊൻകുന്നത്തെ ഞാൻ എന്നീ പുരുഷ ഗൈനക്കോളജിസ്റ്റുകളും കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോ.വിക്ടറി ജോസ്സി എന്ന വനിത ഗൈനക്കോള്ജിസ്റ്റിനേയും സംഭാവന ചെയ്ത കോട്ടയം 1962 ബാച്ച് ലോകമെമ്പാടുമായി ജോലി ചെയ്യുന്ന നിരവധി മയക്കൽ വിദഗ്ദരേയും സൃഷിടിച്ചു.ഡോ.രാജമ്മ ചെറിയാൻ(കോട്ടയം) ഡോ.സുധീന്ദ്രൻ(അടിമാലി)ഞാൻ എന്നിവർക്ക് അവരുടെ മക്കളെ കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പഠിപ്പിച്ചു ഡോക്ടർമാർ ആക്ക്ൻ കഴിഞ്ഞു. കൂട്ടായ്മയിൽ ആധ്യക്ഷം വഹിക്കാനുള്ള ഭാഗ്യം എനിക്കാണു കിട്ടിയത്.ജോർജു ജേക്കബ് സാറിന്റെ ആദ്യ ഹൗസ് സർജനായി, ലോകപ്രശസ്ത പ്രമേഹരോഗ വിദ്ഗദൻ ഡോ.പി.ജെ.ഗീരുഗീസിന്റെ കൂടെ ചികിസാരീതി പഠിക്കാൻ കിട്ടിയ ഭാഗ്യം ഞാൻ എടുത്തു പറഞ്ഞു.പിൽക്കാലത്തു എന്റെ മകനും ആദ്ദേഹത്തിന്റെ കൂടെ ജോലി നോക്കാൻ ഭാഗ്യം കിട്ടി.ആക്കാലത്തു ഡോ.മേരി ജോർജിനെ കണ്ടു മുട്ടിയ കാര്യവും അവരുടെ ഹൃദയങ്ങൾ തമ്മിൽ ചെണ്ടകൊട്ടിയ കാര്യവും വിവാഹവും ഞാൻ കൂട്ടുകാരെ ഓർമ്മിപ്പിച്ചു.കേരളത്തിൽ നിന്നും ആദ്യം ആധുനിക വൈദ്യ ശാസ്ത്രം പഠിച്ചു തുടങ്ങിയതു കോഴഞ്ചേരി ക്കാരാണെന്നും അതിനു കാരണം മാരാമൺ കണ് വൻഷനുകാളെന്നും ഞാൻ കൂട്ടുകാരെ ഓർമ്മപ്പെടുത്തി.ഡോ.മാത്യൂ വർഗീസ്സിന്റെ മുത്തശ്ശൻ ആദ്യകാല കൊട്ടാരം ഫിസിഷ്യൻ ആയിരുന്നു.ആദ്യം എം.ബി.ബി.എസ്സ് എടുത്തതാകട്ടെ ഡോ.മാത്യൂ വർഗീസ്സും. സാധാരണക്കാരെ ബോധവൽക്കരിക്കാൻ ഡോ.കെ.പി.ജോർജ് വർഷങ്ങളായി തുടർച്ചയായി മനോരമ വീക്ലിയിൽ എഴുന്നകാര്യം ഞാൻ എടുത്തു കാട്ടി. അൻപതു കൊല്ലത്തിനു ശേഷമുള്ള സഹപാഠികളുടെ ഒത്തു ചേരൽ അവിസ്മരണീയമായി.